ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. രാവിലെ 9.30യോടെയാണ് സംഭവം.
നല്ല വേഗതയില്‍ സഞ്ചരിച്ചിരുന്ന ട്രെയിനിന് വളരെ അടുത്തു നിന്നാാണ് ഇവര്‍ സെല്‍ഫി എടുത്തതെന്നാണ് സംശയിക്കുന്നത്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. മൂവരും വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയശേഷം സമീപത്തുള്ള റെയില്‍വേ ട്രാക്കില്‍ സെല്‍ഫിക്കായി എത്തുകയായിരുന്നു. മരിച്ചവരില്‍ രണ്ടുപേര്‍ ബെംഗളൂരു നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്.
ബെംഗളൂരുവില്‍ സെല്‍ഫി ഭ്രമത്തിനിടെ ഒരാഴ്ച്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിനുമുമ്പ് നാഷണല്‍ കോളേജ് ജയന്ത് നഗര്‍ ശാഖയില്‍ നിന്നുള്ള എന്‍സിസി വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കുന്നതിന്റെ സെല്‍ഫിയെടുക്കുന്നതിനിടെ ഒരാള്‍ മരിച്ചിരുന്നു. സെല്‍ഫിക്കുശേഷം ഫോട്ടോ വീണ്ടും എടുത്ത് നോക്കിയപ്പോഴാണ് സഹപാഠി വെള്ളത്തില്‍ മുങ്ങിമരിച്ചത് ബാക്കിയുള്ളവര്‍ അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: