സ്റ്റോക്ഹോം: ഊര്‍ജ്ജതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പങ്കിട്ടു. റെയ്നര്‍ വെസ്, ബാറി ബറിഷ്, കിപ് തോണ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.
പ്രപഞ്ചപഠനത്തില്‍ നൂറ്റാണ്ടിന്റെ കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. റെയ്നര്‍ വെസ് ചുസെറ്റ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലാണ് സേവനം അനുഷ്ടിക്കുന്നത്. മറ്റ് രണ്ട് പേരും കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലാണ്.
നൂറുവര്‍ഷം മുമ്പ്് ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് പ്രവചിക്കുകയും, ഇത്രകാലവും പ്രപഞ്ചപഠനത്തില്‍ ഏറ്റവും വലിയ സമസ്യയായി തുടരുകയും ചെയ്ത ഒന്നാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: