തൊടുപുഴ: സൊസൈറ്റിയില്‍ നിന്നും ഇടപാടുകാരറിയാതെ 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മൂവാറ്റുപുഴ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് റിട്ടേണ്‍സ് സൊസൈറ്റിയിലെ അംഗങ്ങളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഓരോ അംഗങ്ങളുടെയും പേരില്‍ ആകെ നാല്‍പ്പത് ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. ചില ബോര്‍ഡ് അംഗങ്ങളാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. 11 പേരാണ് പരാതിക്കാര്‍. ബോര്‍ഡ് അംഗങ്ങളറിയാതെ തട്ടിപ്പ് നടക്കില്ലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് സൊസൈറ്റിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് തൊടുപുഴ എസ്.ഐ വിഷ്ണുകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്ന് സൊസൈറ്റി സെക്രട്ടറി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.സൊസൈറ്റിയിലെ രേഖകള്‍ പിടിച്ചെടുത്ത് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. തട്ടിപ്പിന് പിന്നില്‍ വെങ്ങല്ലൂര്‍ സ്വദേശിയാണെന്ന വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: