മൂന്നാര്‍: തമിഴ്നാട്ടില്‍ നല്ല വില ലഭിക്കുമ്പോഴും വട്ടവടയിലെ ബട്ടര്‍ ബീന്‍സ് എടുക്കാന്‍ ആളില്ല. വന്‍തുക മുടക്കി ഇറക്കിയിരിക്കുന്ന കൃഷി വിളവെടുക്കാതെ നശിക്കുകയാണ്. തമിഴ്നാട്ടില്‍ നൂറ് മുതല്‍ നൂറ്റിയിരുപത്തിയഞ്ച് രൂപവരെ വിലയുള്ളപ്പോഴാണ് കേരളത്തിലെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നത്.
കേരളത്തിന്റെ ശീതകാല പച്ചക്കറികളുടെ കലവറയായ വട്ടവടയിലെ കാര്‍ഷിക മേഖല കടബാധ്യതയിലേയ്ക്ക് കൂപ്പ് കുത്തിയ സാഹചര്യത്തില്‍ നല്ല വില ലഭിച്ചിരുന്ന ബട്ടര്‍ ബീന്‍സിനും ആവശ്യക്കാര്‍ ഇല്ലാതായതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി സംഭരണം നിലച്ചതോടെ ബട്ടര്‍ ബീന്‍സ് കൃഷിയിലായിരുന്നു പ്രതീക്ഷ. ഓണത്തിന് ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്കിയതിനാല് ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും ചേര്‍ന്ന് പച്ചക്കറി വില ഇടിയ്ക്കുകയും ബട്ടര്‍ ബീന്‍സ് സംഭരിക്കുന്നത് ഒഴിവാക്കുകയുമായിരുന്നു. വട്ടവടയിലെ കര്‍ഷകരെ കുത്തിപ്പിഴിഞ്ഞ് ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിലവില്‍ ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും രാഷ്ട്രീയ നേതാക്കന്മാരും ശ്രമം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: