ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയില്‍ നിന്ന് ഫയലുകള്‍ കാണാതെ പോയ സംഭവം വിജിലന്‍സ് അന്വേഷിക്കണമെന്ന് കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് സ്റ്റാഫ് യൂണിയന് പ്രസിഡന്റ് വി. സുരേഷ്കുമാറും ജനറല്‍ സെക്രട്ടറി കെ.കെ. ശശികുമാറും പത്രസമ്മളനത്തില്‍ ആവശ്യപ്പെട്ടു.
നഗരസഭാ ചെയര്മാന് നാലു ജീവനക്കാരെ സസ്പെന്‍ഡ് ചെ യ്തത് അന്യായമായാണ്. രാഷ്ട്രീയ ദുഷ്ടലാക്കാണ് അദ്ദേഹത്തിനുള്ളത്. മന്ത്രിയുടെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഫയലുകള്‍ അത്യാവശ്യമല്ല. ആലപ്പുഴ നഗരസഭയില്‍ ജീവനക്കാര്‍ക്ക് ഫയലുകള്‍ സൂക്ഷിക്കുന്നതിന് യാതൊരു സൗകര്യവുമില്ല.
ഓഫീസ് സമയത്തിനു മുമ്പും പിമ്പും ഒരുവിഭാഗം കൗണ്‍സിലര്‍മാരും കരാറുകാരും ഓഫീസിലെത്തുന്നതില്‍ ദുരൂഹതയുണ്ട്. കാണാതായ ഫയലുകളുമായി യാതൊരു ബന്ധവുമില്ലാത്തിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.
1999ലെ കാണാതായെന്നു പറയുന്ന ഫയല്‍ നഗരസഭാ വരാന്തയിലെ ഒഴിഞ്ഞ അലമാരയില്‍ നിന്നും ഒരു കരാറുകാരനാണ് കണ്ടുകിട്ടിയത്. ഇതില്‍ ദുരൂഹതയുണ്ട്. ജീവനക്കാരെ ബലിയാടാക്കി ഭരണകര്‍ത്താക്കള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വിജിലന്‍സോ പോലീസോ അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും അവര്‍ പറഞ്ഞു. ആര്. രവീന്ദ്രന്, വി. സുരേഷ്, സിസ്റ്റസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: