തൊടുപുഴ: തൊടുപുഴ പോലീസ് സ്റ്റേഷന് മുന്നില്‍ പോലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറിയും കൂട്ടാളിയും പിടിയില്‍. ജില്ലാ സെക്രട്ടറി ശരത് എം.എസ്, എസ്എഫ്ഐ പ്രവര്‍ത്തകനായ ഷാല്ബിന് എന്നിവരാണ് പിടിയിലായത്. ഇരുവരും തൊടുപുഴ ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. തൊടുപുഴ സ്റ്റേഷനിലെ ജോസ് എന്ന പോലീസുകാരനെയാണ് എസ്എഫ്ഐക്കാര്‍ കയ്യേറ്റം ചെയ്തത്. സ്റ്റേഷന് മുന്നില്‍ വച്ച് പോലീസുകാരന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡിജിപി വിശദീകരണം തേടിയിരുന്നു. ഒമ്പത് പേര്‍ക്കെതിരെയാണ് പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്.
എസ്എഫ്ഐക്കാരുടെ ആക്രമണം തൊടുപുഴ നഗരസഭയുടെ സിസി ടിവിയില്‍ പതിഞ്ഞതാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ ജയിലിലേക്കയച്ചു. പ്രതികള്‍ക്ക് സിപിഎം നേതൃത്വമാണ് അടിമാലിയില്‍ ഒളിവില്‍ കഴിയാന്‍ ഇടമൊരുക്കിയത്. ഇവരെ പ്രതിയാക്കാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: