കോട്ടയം: അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ന് മുതല്‍ കോടിമതയില്‍ നിന്ന് ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് ഓടിത്തുടങ്ങും.കോട്ടയം – ആലപ്പുഴ സര്‍വീസാണ് പുനരാരംഭിക്കുന്നത്. ഓണത്തിന് തുടങ്ങാനിരുന്ന സര്‍വീസാണ് ഇപ്പോള്‍ തുടങ്ങുന്നത്. ചുങ്കം മുപ്പതിലെ പാലം ഉയര്‍ത്തിയതോടെയാണ് സര്‍വീസിന് വഴി തുറന്നത്.
കാഞ്ഞിരം പാലത്തിന്റ നിര്‍മാണത്തിനാണ് ബോട്ട് സര്‍വീസ് ആദ്യം നിര്‍ത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരം രണ്ട് മാസത്തേക്കാണ് സര്‍വീസ് താത്ക്കാലികമായി അവസാനിപ്പിച്ചത്. എന്നാല്‍ പാലം പണി അനന്തമായി നീണ്ടു. പിന്നീട് പാലം തുറന്ന് കൊടുത്തുവെങ്കിലും കാഞ്ഞിരം – കോടിമത റൂട്ടിലെ ചില നടപ്പാലങ്ങള്‍ തടസ്സമായി. ഈ പാലങ്ങള്‍ ഒരോന്നായി ഉയര്‍ത്തിയാണ് ഗതാഗതം സാധ്യമായത്. ഏറ്റവും ഒടുവിലാണ് ചുങ്കം മുപ്പതിലെ പാലം ഉയര്‍ത്തിയത്. എന്നാല്‍ പാലം യന്ത്ര സഹായത്താല്‍ ഉയര്‍ത്താന്‍ വൈദ്യുതി വേണമായിരുന്നു. എന്നാല്‍ വൈദ്യുതി കണക്ഷനുള്ള തുക നഗരസഭ അടയ്ക്കാന്‍ താമസിച്ചത് പാലം ഉയര്‍ത്തലിനെ ബാധിച്ചു. തുടര്‍ന്ന് ജനപ്രതിനിധികളുടെ ആവശ്യത്തിന് ഒടുവിലാണ് നഗരസഭ തുക അടയ്ക്കാന്‍ തയ്യാറായത്.
അതേ സമയം കോട്ടയം – ആലപ്പുഴ റൂട്ടില്‍ സുഗമമായ ജലഗതാഗതത്തിന് ഒട്ടേറെ തടസ്സങ്ങളുണ്ട്. പണ്ടുണ്ടായിരുന്ന ബോട്ട് ചാല് പൂര്‍ണ്ണമായും ഇല്ലാതായി. മോട്ടോര്‍ ബോട്ടുകാര് തന്നെ നിര്‍ണ്ണയിച്ച ഒരു ചാലിലൂടെയാണ് ഇപ്പോള്‍ സര്‍വീസ് നടക്കുന്നത്. ഇതിന്റെ ആഴത്തിന്റെ കാര്യത്തിലും സംശയമുണ്ട്. മറ്റൊരു പ്രധാന പ്രശ്നം ബോട്ട് ചാലിന് മുകളില്‍ താഴ്ന്ന കിടക്കുന്ന 11 കെ.വിലൈനുകളാണ്. ഈ വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തണമെന്ന് ബോട്ടുകാര് ആവശ്യപ്പെട്ടിട്ടും കെഎസ്ഇ ബി നടപടി സ്വീകരിച്ചില്ല.
ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നത് കോട്ടയത്തിന്റെ ടൂറിസം സാധ്യതകള്‍ക്ക് ഗുണകരമാവുമെന്നാണ് കരുതുന്നത്. വാട്ടര്‍ഹബ്ബ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇത് ഗുണമാവും. ഇന്ന് രാവിലെ 10ന്് കോടിമതയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇന്നലെ രണ്ട് തവണ യാത്ര ബോട്ട് പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: