ന്യൂദല്‍ഹി: ഐആര്‍സിടിസി ഹോട്ടല്‍ കുംഭകോണവുമായി ബന്ധപ്പെട്ട് മുന്‍ റെയില്‍വേ മന്ത്രിയും ആര്‍ജെഡി തലവനുമായ ലാലുപ്രസാദ് യാദവിനെ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകുവാനാണ് സിബിഐ ലാലുവിനോട് ആവശ്യപ്പെട്ടിരുന്നത്. രണ്ട് ദിവസംകൂടി നീട്ടി നല്‍കുകയായിരുന്നു.
ലാലുവിന്റെ മകന് തേജ്വസി യാദവിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ ആവശ്യപ്പെട്ടെങ്കിലും ആറാം തീയതിയെ ഹാജരാവുകയുള്ളു. സിബിഐ രണ്ട് ദിവസം നീട്ടി നല്‍കിയിട്ടുണ്ട്. 2006ല്‍ രണ്ട് ഐആര്‍സിടിസി ഹോട്ടലുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടാണ് കുംഭകോണം നടന്നത്.
ഐആര്‍സിടിസി ഏറ്റെടുത്ത റാഞ്ചി, പുരി എന്നിവിടങ്ങളിലെ ഹോട്ടലുകളുടെ വികസനത്തിനും നടത്തിപ്പിനുമായി ലേലത്തിലൂടെ കമ്പനികളെ ക്ഷണിച്ചിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതിന് പാരിതോഷികമായി, ലാലുവിന്റെ സഹായി പ്രേം ചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: