തൃശൂര്‍: ഇടതുപക്ഷവും ഇസ്ലാമിക മൗലികവാദവും ദേശീയതയെ എതിര്‍ക്കാന്‍ സന്ധിയിലാണെന്ന് ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖും കേസരി മുഖ്യപത്രാധിപരുമായ ഡോ. എന്‍.ആര്.മധു. തപസ്യ കലാസാഹിത്യവേദി തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയ താത്പര്യങ്ങള്കൊണ്ട് ഇവരെ പിന്തുണക്കുന്നു. ഇത് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിനും ജനാധിപത്യത്തിനും നിരക്കാത്തതാണ്. ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് സംഘപരിവാറിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചത്. ദുരൂഹമായ ഇത്തരം കേസുകളില്‍ എന്തുകൊണ്ടാണ് പ്രതികളെ പിടിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണകൂടം തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.
കല്‍ബുര്‍ഗിയുടെ വധത്തിലും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല. സംഘപരിവാറിന് ഇത്തരം കൊലപാതകങ്ങളുമായി ബന്ധമില്ലെന്ന കാര്യം പകല്‍പോലെ വ്യക്തമായിട്ടും നുണ പ്രചരിപ്പിക്കാനാണ് ഒരുവിഭാഗം ശ്രമിക്കുന്നത്. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാഭാ സുരേന്ദ്രന് വിഷയം അവതരിപ്പിച്ചു. ഇന്ത്യയിലെ ഇടതുപക്ഷം സംസാരിക്കുന്നത് മുസ്ലീം ജനസാമാന്യത്തിനുവേണ്ടിയല്ല. മറിച്ച് ഭീരകവാദികള്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
രോഹിങ്ക്യകള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ എന്തുകൊണ്ട് ചക്മ അഭയാര്‍ത്ഥികളെയും കാശ്മീരി പണ്ഡിറ്റുകളെയും കാണാതെ പോയി എന്നത് വലിയ ചോദ്യമാണ്. ഗൗരിലങ്കേഷിനെപ്പോലുള്ളവരുടെ മരണംകൊണ്ട് നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. അവര്‍ കൂടുതല്‍ മരണങ്ങള് ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു.
തപസ്യ ജില്ലാവര്‍ക്കിങ്ങ് പ്രസിഡണ്ട് ശ്രീജിത്ത് മൂത്തേടത്ത് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി.സി.സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍, ജില്ലാസംഘടനാ സെക്രട്ടറി കെ.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: