പയ്യന്നൂര്‍: ചരിത്രമായി ജനരക്ഷായാത്ര. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നടന്ന ഉദ്ഘാടന ചടങ്ങും തുടര്‍ന്ന് ഒന്നാംദിവസമായ ഇന്നലെ നടന്ന പദയാത്രയും സംസ്ഥാനത്ത് ഇതുവരെ നടന്ന യാത്രകളുടെ ചരിത്രത്തില്‍ പുതിയോരേടായി മാറി. കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമുളള നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളുമാണ് ഇന്നലെ യാത്രയോടനുബനധിച്ച് നടന്ന പരിപാടികളില്‍ അണിനിരന്നത്. അടുക്കും ചിട്ടയോടും നടന്ന പരിപാടി അക്ഷരാര്‍ത്ഥത്തില്‍ നിഷ്പക്ഷമതികളുടെ വരെ പ്രശംസനേടി. ഹരിയാന, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുളളവര്‍ ഇന്നലെ ഉദ്ഘാടന ചടങ്ങിലും യാത്രയിലും അണിചേര്‍ന്നു. വരും ദിവസങ്ങളില്‍ മറ്റു സംസഥാനങ്ങളിലെ സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും അണിചേരും.
കമ്മ്യൂണിസ്റ്റ് ക്രൂരതയ്ക്ക് മുന്നില്‍ കഴിഞ്ഞ കാലങ്ങളില്‍ ജില്ലയില്‍ സര്‍വ്വവും നഷ്ടപ്പട്ടവരും ഭര്ത്താക്കന്മാര് നഷ്ടപ്പെട്ട് വൈധവ്യത്തിനിരയായ സഹോദരിമാരും പിതാക്കള്‍ നഷ്ടപ്പെട്ട പിഞ്ചോമനകളും മക്കളെ നഷ്ടപ്പെട്ട മാതാ-പിതാക്കളും ജീവിതത്തിന്റെ അത്താണികള്‍ നഷ്ടപ്പെട്ട കുടുംബങ്ങളും തുടങ്ങി ആബാലവൃദ്ധം ജനങ്ങളും യാത്രയില്‍ പങ്കുചേരാനും ആശീര്‍വദിക്കാനും യാത്രയുടെ ഉദ്ഘാടന വേദിയിലും യാത്രയിലും എത്തിച്ചേര്‍ന്നിരുന്നു. യഥാര്‍ത്ഥത്തില്‍ സിപിഎമ്മിന്റെ ശക്തി കേന്ദ്രമെന്നവകാശപ്പെടുന്ന പയ്യന്നൂര്‍ മേഖല ഇന്നലെ പൂര്‍ണ്ണമായും കുങ്കുമ-ഹരിതക്കടലായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: