കാസര്‍കോട്: ജനരക്ഷായാത്രയുടെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ സിപിഎം അസഹിഷ്ണുത ആരംഭിച്ചു. രാവിലെ പ്രവര്‍ത്തകരുമായി കാസര്‍കോട് നിന്ന് പയ്യന്നൂരിലേക്ക് പോയ വാഹനങ്ങള്‍ക്ക് നേരെ വ്യാപക കല്ലേറ്. പി.കരുണാകരന് എംപിയുടെ വീടിനടുത്ത് നീലേശ്വരം പള്ളിക്കര മേല്‍പ്പാലത്തിന് സമീപം വെച്ചാണ് ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. പ്രവര്‍ത്തകര്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചതോടെ പോലീസ് മുന്നോട്ടുള്ള യാത്രയ്ക്ക് വഴിയൊരുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നീലേശ്വരത്ത് കൊടിതോരണങ്ങള്‍ അലങ്കരിക്കുകയായിരുന്ന ബിജെപി ബിഎംഎസ് പ്രവര്‍ത്തകരെ സിപിഎം ക്രിമിനല്‍ സംഘം അക്രമിച്ചിരുന്നു. അക്രമത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ അലങ്കാരപ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന പ്രവര്‍ത്തകരെ 20ഓളം വരുന്ന സിപിഎമ്മുകാര്‍ ആക്രമിക്കുകയായിരുന്നു. തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി വിജയകുമാര്‍, നീലേശ്വരം മുനിസിപ്പാലിറ്റി പ്രസിഡന്റ് സുകുമാരന്‍, ബിഎംഎസ് മേഖലാ പ്രസിഡന്റ് പി.കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഒരു ബൈക്കും അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. പരിക്കേറ്റവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും കണ്ണൂര്‍, കാസര്‍കോട് മേഖലകളില്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാക്കളായ അനൂപ്, പ്രണവ്, സനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നീലേശ്വരത്ത് അക്രമം നടത്തിയതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. രാത്രി ഒന്‍പതേകാലോടെയായിരുന്നു സംഭവം. നേരത്തെ കണ്ണൂരില്‍ കല്യാശ്ശേരി മണ്ഡലം സെക്രട്ടറി സജീവനെ സിപിഎമ്മുകാര്‍ ആക്രമിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ.ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: