തളിപ്പറമ്പ്: കര്‍ണാടക സംഗീതത്തിലെ പ്രഗത്ഭരായ സംഗീതജ്ഞരുടെ 12 ദിവസം നീണ്ടുനിന്ന, പെരിഞ്ചല്ലൂര്‍ സംഗീതസഭയുടെയും തളിപ്പറമ്പ ബ്രാഹ്മണ സമൂഹത്തിന്റെയും നേതൃത്വത്തിലുള്ള രണ്ടാമത് നവരാത്രി സംഗീതോത്സവത്തിന് തിരശ്ശീല വീണു. ഇന്ത്യയിലെ പ്രഗത്ഭരായ സംഗീതജ്ഞരെ പങ്കെടുപ്പിച്ച് പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ നടത്തി വന്ന സംഗീതോത്സവമാണ് ഇന്നലെ സമാപിച്ചത്. കഴിഞ്ഞ മാസം 21 ന് സംഗീത കലാനിധി പത്മഭൂഷണ്‍ ടി.വി.ശങ്കരനാരായണന് ഭദ്രദീപം തെളിയിച്ചതോടെയാണ് പെരുംചെല്ലൂര് സംഗീതസഭയുടെയും തളിപ്പറമ്പ് ബ്രാഹ്മണ സമൂഹമഠത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായത്. തുടര്‍ന്ന് സംഗീത കലാനിധി പദ്മഭൂഷണ്‍ ടി.വി.ശങ്കരനാരായണന്, പാലക്കാട് എം.ബി.മണി, സുനില്‍ ഗര്ഗ്യാന്, .കാവാലം ശ്രീകുമാര്‍, സി.എസ്.സജീവ്, ഗായകി സിസ്റ്റേഴ്സ്, ശകുന്തള, ശര്‍മിള, ര്രാജശ്രീ വാരിയര്‍, അജിത് നമ്പൂതിരി, അഭിഷേക് രഘുറാം, ജയശ്രീ രാജീവ്, കാഞ്ഞങ്ങാട് രാമചന്ദ്രന് മാസ്റ്റര്‍, ശ്രുതി സാഗര്‍ തുടങ്ങിയ സംഗീത ചക്രവര്‍ത്തിമാരുടെ സംഗീതക്കച്ചേരിയും മറ്റു നിരവധി കലാകാരന്മാരുടെ പക്കമേളവും അരങ്ങേറി. തളിപ്പറമ്പിന്റെ രാവുകളെ സംഗീത സാന്ദ്രമാക്കിയാണ് പന്ത്രണ്ടു നാള് പിന്നിട്ടത്. കര്‍ണാടക സംഗീതത്തിന്റെ രാഗ താള ഭാവ ലയങ്ങളാല്‍ സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയമായ സംഗീത വിരുന്നാണ് പെരുംചെല്ലൂര് സംഗീത സഭയുടെ രണ്ടാമത് നവരാത്രി സംഗീതോത്സവം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: