അഞ്ചല്‍: ക്രൂരമായി കൊല്ലപ്പെട്ട ഏരൂരിലെ പിഞ്ചുകുഞ്ഞിന്റെ കുടുംബത്തെ ആള്‍ക്കൂട്ടം നാടുകടത്തി. അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശ്രീലക്ഷ്മിയെന്ന ഏഴുവയസുകാരിയുടെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഈ ദുരവസ്ഥയുണ്ടായത്.
ഏരൂര്‍ പുഞ്ചിരിമുക്കില്‍ കോളനിയില്‍ ദുരിതാവസ്ഥയില്‍ കഴിഞ്ഞ കുടുംബത്തിലെ പിഞ്ചുകുട്ടിയെയാണ് ഇളയച്ഛന് രാജേഷ് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തത്. കുട്ടിയുടെ പിതാവ് ഭാര്യയോട് പിണങ്ങി താമസിക്കുകയാണ്. ഇയാളെത്തി സ്വന്തം പുരയിടത്തിലാണ് കുട്ടിയുടെ മൃതശരീരം അടക്കം ചെയ്തത്.
കുട്ടിയുടെ അമ്മയും അനുജത്തിയും ഇവരുടെ മാതാപിതാക്കളും കുട്ടികളും താമസിക്കുന്ന കുടിലിലേയ്ക്കാണ് തുടര്‍ന്ന് ആള്‍ക്കൂട്ടത്തിന്റെ അക്രമം നടന്നത്. പോലീസ് നോക്കിനില്‍ക്കെ സ്ഥലത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ആള്‍ക്കൂട്ടം ദളിതരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ നാടുകടത്തുകയും ഊരുവിലക്ക് കല്പ്പിക്കുകയുംചെയ്യുകയായിരുന്നു.
ആള്‍ക്കൂട്ടം അസഭ്യം വിളികളുമായി കുടില്‍ വളഞ്ഞ് നാടു വിട്ടുപോകാന്‍ കല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കിളിമാനൂരിനടുത്ത് ബന്ധുവീട്ടില്‍ അഭയം തേടി. സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം നാടുകടത്തിയ സംഭവത്തില്‍ വനിതാകമ്മീഷന് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: