തിരുവനന്തപുരം: കേരളത്തില്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം നല്കുന്ന പണം പോലും യഥാസമയം സംസ്ഥാനം ചെലവഴിക്കുന്നില്ല. മൂന്നാറില്‍ ടൂറിസം വികസന പ്രവത്തനങ്ങള്‍ക്ക് വ്യക്തമായ പദ്ധതി സമര്‍പ്പിച്ചാല്‍ കേന്ദ്രം വനഭൂമി വിട്ടുകൊടുക്കും. ശബരിമല വികസന പദ്ധതിക്ക് കേന്ദ്രം നേരത്തെ വനഭൂമി നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ വരുന്ന ടൂറിസ്റ്റുകള്‍ക്ക് വിനോദത്തിനുള്ള സൗകര്യമില്ല.
ഇങ്ങനെ ടൂറിസ്റ്റുകള്‍ വന്നതുകൊണ്ട് വലിയ കാര്യമില്ല. ടൂറിസം കൊണ്ട് പണവും തൊഴിലവസരങ്ങളുമാണ് ഉണ്ടാവേണ്ടത്. അതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ടാറ്റയ്ക്ക് പാട്ടത്തിന് കൊടുത്ത ആയിരം ഏക്കര്‍ ഭൂമിയെങ്കിലും തിരികെ പിടിക്കാന്‍ നടപടി സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: