കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തില്‍ താമര ജങ്ഷനുകിഴക്കുവശത്തായി പുതിയ ഓട നിര്‍മ്മിക്കുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞു കൊണ്ടെന്ന ആക്ഷേപം ഉയരുന്നു. വെള്ളം കെട്ടി നില്ക്കുന്നതുമൂലം പരിസരവാസികളില്‍ അലര്‍ജി ഉള്‍പ്പെടെ ഉള്ള രോഗങ്ങള്‍ പിടിപെടുന്നതായാണ് പരാതി.
പഞ്ചായത്തിലെ 23-ാം വാര്‍ഡില്‍പ്പെട്ട ഇവിടെ താമര ജങ്ഷന് കുരുങ്ങാട്ടുമുക്ക് റോഡിന്റെ തെക്കുവശത്തു നിന്നുള്ള വെള്ളം ഒഴുകി പോകുന്നതിതായിട്ടാണ് ഓട പണിയുന്നത്.
എന്നാല്‍ ഓട സമീപത്തുള്ള വസ്തു നിരപ്പിനേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ മറ്റു പ്രദേശങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം കൂടി കെട്ടിക്കിടന്ന് പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ സമീപത്തുള്ള ബന്ധുവീടുകളില്‍ പോയാണ് വസ്ത്രം മാറ്റി സ്കൂളുകളിലും മറ്റും പോകുന്നതെന്ന് ഇവിടെ താമസിക്കുന്നവര്‍ പറയുന്നു
വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓട നിര്‍മ്മിക്കുന്നതിനായി പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായിട്ടില്ല. താലൂക്ക് തലത്തില്‍ നടക്കുന്ന ലീഗല്‍ അദാലത്തിലും കളക്ടര്‍ക്കും പരിസരവാസികള്‍ പരാതി നല്കിയിരിക്കു കയാണ്.
വെള്ളം കെട്ടിക്കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഓട നിര്‍മ്മിച്ച് പുതിയ ഓടയുമായി ബന്ധിപ്പിച്ചാല്‍ ഇവിടുത്തെ ദുരിതാവസ്ഥ ഒഴിഞ്ഞു കിട്ടും. അതിന് അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് ആണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: