നെടുമങ്ങാട്: നെടുമങ്ങാട് വനം കോടതിയിലേക്ക് പോകുന്ന റോഡ് തകര്‍ന്നു. പ്രതിദിനം നൂറുകണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന റോഡ് തകര്‍ന്നിട്ട് കാലമേറെയായി. ഈ റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍.
നെടുമങ്ങാട് സത്രം ജംങ്ഷനില്‍ നിന്നും ആരംഭിക്കുന്ന വനം കോടതി റോഡിന്റെ തുടക്കം മുതല്‍ തകര്‍ന്ന നിലയിലാണ്. റോഡിന്റെ പല ഭാഗങ്ങളും കാടുമൂടി ഇഴജന്തുക്കളുടെ താവളമായി. ചില സ്ഥലങ്ങളില്‍ മണ്ണ് ഇടിഞ്ഞു വീഴുന്നതും പതിവാണ്. രണ്ടു വാഹനങ്ങള്‍ ഒരേ സമയത്ത് വന്നാല്‍ അപകട സാധ്യതയേറെയാണ്. ഇതില്‍ കോടതിക്ക് സമീപമെത്തുന്ന ഭാഗത്താണ് ഏറെയും അപകട ഭീഷണിയുള്ളത്. ഇവിടെ റോഡിന്റെ ഒരു വശം കൃഷിയിറക്കാത്ത വയലുകളാണ്. ഈ ഭാഗമാകട്ടെ ഇടിഞ്ഞു വീണ് അപകടത്തിന് ആക്കം കൂട്ടുന്നു. ഇവിടെ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനാവില്ല. എതിരെ വരുന്ന വാഹനങ്ങള്‍ പോകുന്നതിനായി പലപ്പോഴും പിന്നിലേക്ക് എടുക്കുകയാണ് പതിവ്. ഇതും ഏറെ അപകടകരമാണ്.
കുണ്ടും കുഴിയും വീണ് തകര്‍ന്ന റോഡില്‍ മഴക്കാലമായാല്‍ വെള്ളം കെട്ടിക്കിടക്കുന്നത് അപകടകാരണമാകുന്നു. കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിന്റെ ആഴമറിയാതെ വരുന്നവരാണ് പെട്ടെന്ന് അപകടത്തില്‍പ്പെടുന്നത്.
കോടതിയിലേക്ക് വരുന്ന ജീവനക്കാരുടെയും കോടതിയാവശ്യങ്ങള്‍ക്ക് എത്തുന്നവരുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലമില്ലാത്തതിനാല്‍ റോഡുകളിലാണ് പാര്‍ക്കിംങ്. ഇതും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇതുവഴി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ യാത്രയും ദുരിതപൂര്‍ണ്ണമാണ്. അറ്റകുറ്റപ്പണി നടത്തി റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: