കണ്ണൂര്‍: സംസ്ഥാനത്തെ ജിഹാദി-ചുകപ്പ് ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തുന്ന ജനരക്ഷായാത്രയ്ക്ക് ആവേശം പകര്‍ന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ 11.30 ഓടെ അഴീക്കോട് മണ്ഡലത്തിലെ കീച്ചേരി കുന്നില്‍ നിന്ന് യാത്ര ആരംഭിച്ച സമയം തൊട്ട് വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ യാത്ര അവസാനിക്കുന്നത് വരെ ആദ്യത്യനാഥ് യാത്രയില്‍ പങ്കാളിയായി.
യോഗി ആദിത്യനാഥിന്റെ സാന്നിധ്യം യാത്രംഗങ്ങളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ ആവേശത്തിലാറാടിച്ചു. മാത്രമല്ല യാത്ര ഇന്നലെ കടന്നു പോയ സിപിഎം ശക്തികേന്ദ്രങ്ങളായ പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി, കീച്ചേരി മേഖലകളിലെല്ലാം യാത്രയെ സ്വീകരിക്കാനും യോഗി ആദിത്യനാഥിനെ ഒരുനോക്കു കാണാനുമെത്തിയവരെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. ദേശീയപാതയിലൂടെ അടുക്കും ചിട്ടയോടും കൂടി നീങ്ങിയ യാത്രയില്‍ പൊളളുന്ന വെയിലിനെ പോലും അവഗണിച്ച് ആയിരങ്ങളാണ് അണിനിരന്നത്. ശക്തമായ പോലീസ് സുരക്ഷയെ പോലും വകവെയ്ക്കാതെ തികഞ്ഞ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഹൈന്ദവ ദേശീയതയുടെ ഗര്‍ജ്ജിക്കുന്ന സിംഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആദിത്യനാഥ് കുമ്മനത്തോടൊപ്പം മുന്‍നിരയില്‍ നിലയുറപ്പിച്ച് യാത്രയെ നയിച്ചു.
മത ഭീകരവാദികള്‍ക്കും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും ശക്തമായ താക്കീതായി ജാഥയിലെ ജനപങ്കാളിത്തം. എല്ലാവര്ക്കും ജീവിക്കണമെന്ന യാത്രയുടെ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ കണ്ണൂരിലെ ജനതയൊന്നാകെ ഏറ്റെടുത്തതിന്റെ തെളിവായി ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന യാത്രയുടെ വമ്പിച്ച സ്വീകാര്യത. പാര്‍ട്ടി കേന്ദ്രങ്ങളില്‍ സിപിഎം പ്രവര്‍ത്തകരും കുടുംബങ്ങളും ഒന്നാകെ യാത്രയേയും യാത്രാനായകരേയും കാണാനും സ്വീകരിക്കാനും നിരിത്തിലിറങ്ങിയത് പാര്‍ട്ടി നേതൃത്വത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്.
സംഘാദര്ശത്തിനും ആശയത്തിനും വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരുടെ ബലിദാനം വെറുതെയാവില്ലെന്ന് ജാഥ രണ്ട് ദിവസം കൊണ്ട് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.
ഇന്ന് മമ്പറത്തു നിന്ന് ആരംഭിക്കുന്ന യാത്രയില്‍ പങ്കുചേരാന്‍ വീണ്ടും അമിത്ഷാ എത്തുന്നതോടെ ജില്ലയിലെ പ്രവര്‍ത്തകരുടെ ആവേശവും ആത്മവിശ്വാസവും വാനോളമുയരും.
കേന്ദ്ര ധനകാര്യ സഹമന്ത്രി രാജീവ് പ്രതാപ് ശുക്ല, ബിജെപി അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സുരേഷ് ഗോപി എംപി, ബിജെപി നേതാക്കളായ എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണണന്, സി.കെ.പത്മനാഭന്, വി.മുരളീധരന്, ശോഭാ സുരേന്ദ്രന്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ്, പ്രമീള സി.നായ്ക്, കെ. രഞ്ജിത്ത്, പി. സത്യപ്രകാശ്, കെ.കെ. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: