പോത്തന്‍കോട്: കാട്ടായിക്കോണത്ത് വീണ്ടും സിപിഎം- ഡിവൈഎഫ്ഐ അക്രമം. ബിജെപി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചു. കാട്ടായിക്കോണം മോഹന വിലാസത്തില്‍ സുഹയില്‍ ദാസ് (42) നെയാണ് മര്‍ദ്ദിച്ചത്. ബിജെപി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ് സുഹയില്‍ ദാസ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഡിവൈഎഫ്ഐയുടെ നേതൃത്വതത്തില്‍ ഒരു സംഘം റേഡിയോ കിയോസ്കിനു സമീപത്തുള്ള സുഹയിലിന്റെ പുരയിടത്തില്‍ മാലിന്യം നിക്ഷേപിച്ചു. ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുഹയിലിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സിപിഎം എല്‍സി സെക്രട്ടറി രമേശിന്റെയും ഡിവൈഎഫ്ഐ നേതാവായ പ്രവീണിന്റെയും നേതൃത്വത്തിലായിരുന്നു മൃഗീയ മര്‍ദ്ദനം. കൈവിരലുകള്‍ക്ക് പൊട്ടലും മുഖത്തു പരിക്കുമേറ്റ് ബോധാവസ്ഥയിലായ സുഹയിലിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കാട്ടായികോണത്തു വീണ്ടും അക്രമങ്ങള്‍ ആസൂത്രണം ചെയ്ത് ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎം നിലപാടില്‍ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്ന് ബിജെപി ഭാരവാഹികള്‍ അറിയിച്ചു. മുമ്പു കാട്ടായിക്കോണത്ത് നടന്ന അക്രമങ്ങളിലെ പ്രധാന കണ്ണിയും ഡിവൈഎഫ്ഐ നേതാവുമായ പ്രവീണ്‍ മുന്‍ പ്രചാരക് അമല്‍ കൃഷ്ണയെ ഗുരുതരമായി ആക്രമിച്ച കേസിലെ മുഖ്യ പ്രതിയാണ്.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, ജില്ലാ നേതാക്കളായ പൂന്തുറ ശ്രീകുമാര്‍, പാപ്പനംകോട് സജി, എം.ബാലമുരളി മണ്ഡലം നേതാക്കളായ സി.സജിത്ത്, ജി.ഐ. പ്രമോദ് തുടങ്ങിയവര്‍ സുഹയില്‍ ദാസിനേയും സംഭവസ്ഥലവും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: