കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 34 വാര്‍ഡുകളുള്ള നഗരസഭയിലെ 20 വാര്‍ഡുകള്‍ നേടിയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. യുഡിഎഫ് 14 സീറ്റുകള്‍ നേടി. നഗരസഭ രൂപീകരണത്തിനു ശേഷം എല്‍ഡിഎഫിനെ മാത്രം തുണച്ചിട്ടുള്ള നഗരസഭയാണ് മട്ടന്നൂര്‍.
അതേസമയം യുഡിഎഫ് ഇത്തവണ നിലമെച്ചപ്പെടുത്തി. 2007ലെ തെരഞ്ഞെടുപ്പില്‍ 6 സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന് നേടാനായത്. കഴിഞ്ഞ തവണയുണ്ടായിരുന്ന 31 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് 25 സീറ്റുകള്‍ ഉണ്ടായിരുന്നു. ഇക്കുറി മൂന്നു വാര്‍ഡുകള്‍ വര്‍ധിച്ചിട്ടും എല്‍ഡിഎഫിന് 20 സീറ്റു മാത്രമാണ് ലഭിച്ചത്. രണ്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
34 വാര്‍ഡുകളിലായി 103 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലായിരുന്നു മത്സരം. എന്നാല്‍ രണ്ടാംവാര്‍ഡില്‍ ബിജെപി രണ്ടാമതെത്തി. ഫോട്ടോ പതിച്ചുള്ള വോട്ടര്‍ പട്ടിക ഉപയോഗിച്ച് സംസ്ഥാനത്ത് നടക്കുന്ന ആദ്യ തദ്ദേശഭരണ തിരഞ്ഞെടുപ്പാണ് മട്ടന്നൂരിലേത്.
സംസ്ഥാനത്ത് ഫോട്ടോയുള്ള വോട്ടര്‍പട്ടിക ഉപയോഗിച്ചു നടന്ന ആദ്യ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണു മട്ടന്നൂരില്‍ നടന്നത്. സ്ഥാനാര്‍ഥികളുടെ നിക്ഷേപത്തുക 150-ല്‍ നിന്നു 2,000 രൂപയായും തെരഞ്ഞെടുപ്പ് ചെലവ് പരിധി 5,000 ത്തില്‍ നിന്നു 30,000 രൂപയായും വര്‍ധിപ്പിച്ചതും മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പോടെ പ്രാബല്യത്തില്‍ വന്നു.
വോട്ടര്‍മാരെ തിരിച്ചറിയാന്‍ ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നിര്‍ബന്ധമാക്കിയതും ഇതാദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: