ചെന്നൈ : ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് ശശികലയുടെ ഭര്‍ത്താവ് എന്‍. നടരാജന്റെ കരളും വൃക്കയും മാറ്റിവെച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
കരള്‍ രോഗ ബാധിതനായ നടരാജനെ ചൊവ്വാഴ്ച രാത്രിയാണ് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. ഏഴര മണിക്കൂറെടുത്തണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
തഞ്ചാവൂരില്‍ മസ്തിഷ്ക മരണം സംഭവിച്ച കാര്‍ത്തിക് എന്ന 19കാരന്റെ അവയവങ്ങളാണ് നടരാജന് മാറ്റി വെച്ചത്.
ചൊവ്വാഴ്ച രാവിലെ കാര്‍ത്തിക്കിന്റെ ബന്ധുക്കള്‍ അവയവ ദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കാര്‍ത്തിക്കിന്റെ ഹൃദയം, കരള്‍, ശ്വാസകോശം, വൃക്ക എന്നിവയാണ് ദാനം ചെയ്തത്. നടരാജന് ഏപ്രില്‍ വരെ ആശുപത്രിയില്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: