തൊടുപുഴ: എന്‍.ജി.ഒ യൂണിയന് പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൗണ്‍സിലില്‍ പ്രമേയം പാസാക്കി.
ബിജെപിയിലെ രേണുക രാജശേഖരനാണ് വിഷയം ആദ്യം ചര്‍ച്ചയില്‍ കൊണ്ടുവന്നത്. എല്‍.ഡി.എഫ് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ യു.ഡി.എഫ്, ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ അനുകൂലിച്ചു. നഗരസഭയിലെ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ തുടര്‍ നടപടികള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പോലീസ് കേസെടുത്തതായും തുടര്‍ നടപടികള്‍ നടക്കുന്നതായും സെക്രട്ടറി വ്യക്തമാക്കി.
പാലത്തിന്റെ കൈവരിയില്‍ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അവകാശമില്ല. കൊടിതോരണങ്ങള്‍ മാത്രം കെട്ടാനാണ് അനുമതിയെന്ന മുന്‍ധാരണ തെറ്റിച്ചാണ് എന്‍ജിഒ യൂണിയന് പ്രവര്‍ത്തകര്‍ ഫ്ളക്സുകള്‍ സ്ഥാപിച്ചത്. നഗരത്തെ സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി കൗണ്‍സില്‍ ഒന്നടങ്കം എടുത്ത തീരുമാനമാണ് അട്ടിമറിക്കപ്പെട്ടതെന്ന് ബി.ജെ.പി കൗണ്‍സിലര്‍ ബാബു പരമേശ്വരന് കുറ്റപ്പെടുത്തി.
കൗണ്‍സില്‍ തീരുമാനം നടപ്പാക്കലാണ് ഉദ്യോഗസ്ഥരുടെ ജോലി. അവരുടെ ജോലി തടസപ്പെടുത്തുന്നത് ഭരണസമിതിയെ അപമാനിക്കുന്നതിന് തുല്യമാണ്. യു.ഡി.എഫിലെയും ബി.ജെ.പിയിലെയും 20 കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ പ്രമേയം പാസാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: