തിരുവനന്തപുരം: ഏകപക്ഷീയമായ രാഷ്ട്രീയ അക്രമത്തില്‍ കൊല്ലപ്പെട്ടവരെ മറന്ന് പിണറായി സര്‍ക്കാരിന്റെ ദുരിതാശ്വാസനിധി പ്രഖ്യാപനം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം തലസ്ഥാനത്ത് മാത്രം മൂന്നു ദളിതര്‍ക്കാണ് സിപിഎമ്മിന്റെ ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടത്.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസര്‍ പി. പ്രവീണിന്റെ കുടുംബത്തിന് ധനസഹായം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. അനില്‍കുമാര്‍, വിഷ്ണു, രാജേഷ് എന്നിവരാണ് തലസ്ഥാനത്ത് കൊല്ലപ്പെട്ടത്. സിപിഎമ്മിന്റെ ഏകപക്ഷീയമായ ആക്രമണത്തില്‍ ബലിദാനികളായവര്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ ധനസഹായം പ്രഖ്യാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
പി. പ്രവീണിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഇരുപത് ലക്ഷം രൂപ അനുവദിച്ചു. ഇതേ അപകടത്തില്‍ പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭിലാഷ്, രാജേഷ് എന്നിവര്‍ക്ക് അവരുടെ ചികിത്സയ്ക്ക് ചെലവായ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: