മലപ്പുറം: അമിത് ഷായുടെ ലക്ഷ്യം കേരളത്തില്‍ നടക്കില്ലെന്ന താക്കീതുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര വിജയകരമായി മുന്നേറുന്നതിനിടയിലാണ് ചെന്നിത്തലയുടെ പ്രസ്താവന. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെ നടക്കുന്ന യാത്രയുടെ വിജയമാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത്. ഗുജറാത്തല്ല കേരളമെന്നാണ് അമിത് ഷാക്ക് പ്രതിപക്ഷ നേതാവ് നല്കുന്ന ഉപദേശം. പറവൂരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത മുഹാജിദ് പ്രവര്‍ത്തകരെ അദ്ദേഹം പാവങ്ങളെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ശശികല ടീച്ചര്‍ക്കെതിരെ കേസെടുക്കാന്‍ മടിക്കുന്നവര്‍ മുസ്ലിം പണ്ഡിതന്മാര് എവിടെയെങ്കിലും പ്രസംഗിച്ചാല്‍ അപ്പോള്‍ തന്നെ കേസെടുക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: