തൃശൂര്‍: പീച്ചി ജലസേചന പദ്ധതി നാടിന് സമര്‍പ്പിച്ചിട്ട് 2017 ഒക്ടോബര്‍ നാലിന് 60 വര്‍ഷം തികഞ്ഞു. കടുത്ത വരള്‍ച്ചകളില്‍ പൂര്‍ണമായും തകര്‍ന്നു പോകുമായിരുന്ന ത്യശൂരിന്റ കാര്‍ഷിക മേഖലക്കും കുടിവെള്ള വിതരണത്തിനും പിച്ചി ഡാം തന്നെയാണ് ഏക ആശ്രയം. ഒന്നാം പഞ്ചവല്‍സര പദ്ധതി കൊണ്ട് കേരളത്തിന് ഉണ്ടായ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ് പീച്ചി അണക്കെട്ട്.
കേരളത്തിലെ ഒരു മേജര്‍ ഇറിഗേഷന്‍ പ്രാജക്ട് എന്ന നിലയിലാണ് 1957 ഒക്ടോബര്‍ 4ന് കേരള ഗവര്‍ണര്‍ ബി രാമകൃഷ്ണറാവു രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചത് കരുവന്നൂര്‍ പുഴയുടെ പോഷകനദി ആയ മണലിപ്പുഴയുടെ കുറുകേയാണ് പീച്ചി അണക്കെട്ട് നിര്‍മിച്ചിട്ടുള്ളത്.
ഈ ജലസേചന പദ്ധതി ഉപയോഗിച്ച് ഉദ്ധേശം 17555 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം സാദ്ധ്യമാക്കുന്നു. പീച്ചി ജലസേചന പദ്ധതി പ്രധാനമായും മുകുന്ദപുരം, തലപ്പള്ളി, തൃശൂര്‍, ചാവക്കാട് എന്നീ താലൂക്കുകളിലെ പ്രദേശങ്ങളിലേക്ക് വിവിധ കനാലുകള്‍ വഴി ജലം എത്തിക്കുന്നു. ഇതുകൂടാതെ 1961 മുതല്‍ തൃശൂര്‍ കോര്‍പ്പറേഷനിലേക്കും ചുറ്റുമുള്ള എട്ട് പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണം പിച്ചി ഡാമില്‍ നിന്നാണ്. ഒരു ദിവസം 50 ദശലക്ഷം ലിറ്റര്‍ ജലം കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നു. പീച്ചി ജലസേചന പദ്ധതിയുടെ വലതുകര കനാലിന് 37.3 കിമി നീളവും ഇടതു കര കനാലിന് 44.9 കിമി നീളവും ഉണ്ട്. ഇ രുകനാലുകളുടേയും ഉപകനാലുകള്‍ക്ക് 116.57 കിമി നീളമുണ്ട്. 79. 25 മീറ്ററാണ് റിസര്‍വോയറിന്റെ പൂര്‍ണ ജലസംഭരണ ശേഷി. കാലങ്ങളായി റിസര്‍വോയറില്‍ അടിഞ്ഞ് കൂടിയ ചെളിയും മാലിന്യങ്ങളും ഡാമിന്റെ സംഭരണ ശേഷി കുറച്ചിട്ടുണ്ട്. 107 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം
പീച്ചിയിലെ വൈദ്യുത ഉല്പാദനം
വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി. യുടെ ജലവൈദ്യുതി പദ്ധതി ഇവിടെ കമ്മീഷന് ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം 33 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനം ഈ പദ്ധതിയ്ലൂടെ ലക്ഷ്യമിടുന്നു.
വേനല്‍ക്കാലത്ത് ജലസേചനത്തിനായി തുറന്നുവിടുന്ന ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. ഉല്പാദനത്തിനുശേഷം വെള്ളം കനാലിലേക്കുതന്നെ വിടുകയാണ് പതിവ്. ഇക്കണ്ട വാരിയര്‍ പീച്ചി ഡാം നിര്‍മാണത്തിന് തുടക്കം കുറിച്ചു.
ഇക്കണ്ട വാരിയര്‍ കൊച്ചിയുടെ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് പീച്ചി ഡാമിന്റെ നിര്‍മാണം ആരംഭിച്ചത് പനമ്പിള്ളി ഗോവിന്ദ മേനോന്റെ നേത്യത്വത്തിലുള്ള മന്ത്രിസഭ ഡാം നിര്‍മാണത്തിന് ഭരണാനുമതി നല്കി.
പിച്ചി ഡാം നിര്‍മാണത്തിന്റെ മൊത്തം ചിലവ് രണ്ട് കോടി 25 ലക്ഷം രൂപയായിരുന്നു. എസ്റ്റിമേറ്റിനേക്കാള്‍ 10 ലക്ഷം രൂപ കുറവില്‍ പ്രോജക്ട പൂര്‍ത്തിയായി. കൊച്ചി സര്‍ക്കാര്‍ ഡാം നിര്‍മാണം തുടങ്ങി വെക്കുകയും പിന്നിട് തിരുകൊച്ചി സര്‍ക്കാര്‍ തുടരുകയും അവസാനം കേരള സര്‍ക്കാര്‍ ഡാം നിര്‍മാണം പൂര്‍ത്തികരിച്ച് 1957 ഒക്ടോബര്‍ 4ന് കേരള ഗവര്‍ണര്‍ ബി.രാമകൃഷ്ണറാവു പിച്ചി ഇറിഗേഷന്‍ പ്രോജക്ട് രാജ്യത്തിന് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: