ന്യൂദല്‍ഹി: ഫിഫ അണ്ടര്‍ -17 ലോകകപ്പിന് ലോകോത്തര നിലവാരത്തിലുളള അടിസ്ഥാന സൗകര്യങ്ങളാണ് ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നതെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി.
രാജ്യത്ത് ഫുട്ബോളിന്റെ വികസനത്തിന് ലോകനിലവാരമില്ലാത്ത അടിസ്ഥാന സൗകര്യങ്ങള്‍ ഭീഷണിയായിരുന്നു.
എന്നാല്‍ ആദ്യ ലോകകപ്പ് വിരുന്നെത്തിയതോടെ സ്ഥിതിഗതികള്‍ മാറി. നിലവാരമുളള സൗകര്യങ്ങളാണ് ലോകകപ്പിന് ഒരുക്കിയിരിക്കുന്നതെന്ന് സെപ്പി വ്യക്തമാക്കി.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത് മറ്റൊരു പ്രത്യേകതയാണ്. ഒരുകോടി പത്ത് ലക്ഷം കുട്ടികള്‍ ഫുട്ബോളിന്റെ ഭാഗമായി. ഇത് ഇന്ത്യയില്‍ ഫുട്ബോള്‍ വിപ്ലവം കൊണ്ടുവന്നിരിക്കുകയാണെന്ന് സെപ്പി പറഞ്ഞു.
ലോകകപ്പിനെ വരവേല്‍ക്കാനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. തയ്യാറെടുപ്പുകളെ സംബന്ധിച്ച് നമ്മള് ഇപ്പോള്‍ ഏറ്റവും മികച്ച നിലയിലാണെന്ന് സെപ്പി വെളിപ്പെടുത്തി.
ഇന്ത്യന്‍ ടീമിന് സെപ്പി വിജയാശംസകള്‍ നേര്‍ന്നു. മത്സരഫലത്തെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല. മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ അദ്ദേഹം ഇന്ത്യന്‍ താരങ്ങളോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: