കണ്ണൂര്‍: കേരളത്തില്‍ ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വസ്തുത എന്‍ഐഎയും കണ്ടെത്തിയതാണ്. ഇത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ജനരക്ഷായാത്രയ്ക്കിടെ പുതിയതെരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എവിടെയൊക്കെ ശക്തിയുണ്ടോ അവിടെയൊക്കെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സാധാരണമാണ്. കമ്മ്യൂണിസ്റ്റുകള്‍ ഭരണത്തിലിരിക്കുന്ന ത്രിപുരയും കേരളവും മുന്‍പ് ഭരിച്ച ബംഗാളും രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിവായി നടക്കുന്ന സ്ഥലങ്ങളാണ്.
പതിമൂന്നു സംസ്ഥാനങ്ങള്‍ ബിജെപി ഒറ്റയ്ക്കും നാലെണ്ണം ഘടകകക്ഷികളോടൊത്തും ഭരിക്കുന്നുണ്ട്. ആ സര്‍ക്കാരുകളൊന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നില്ല. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സിപിഎം ഭരണത്തില്‍ കൊല്ലപ്പെടുന്നതില്‍ കൂടുതലും ദളിത്, പിന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവരാണ്. മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലത്ത് തന്നെ സാധാരണക്കാര്‍ കൊല്ലപ്പെടുകയാണ്. സാധാരണക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് ബിജെപി ഈ യാത്ര നടത്തുന്നത്.
ക്രമസമാധാനം ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകളുടേതാണ്. അതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരാണ് പിണറായി വിജയന്റേത്. ചിക്കുന്‍ ഗുനിയ ഉള്‍െപ്പടെയുള്ള പനി മൂലം ആയിരത്തോളം ജനങ്ങളാണ് കേരളത്തില്‍ മരിച്ചത്. ഇത് കേരള സര്‍ക്കാരിന്റെ ഭരണത്തിന് നേരെ പിടിച്ച കണ്ണാടിയാണെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: