കണ്ണൂര്‍: മമ്പറത്തുനിന്ന് തലശ്ശേരിയിലേക്ക് ഇന്ന് നടക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്ന ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ധീരബലിദാനി ചാവശ്ശേരി ഉത്തമന്, മകന് രമിത്ത് എന്നിവരുടെ വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിക്കും.
സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ പിണറായിയിലെ ചാവശ്ശേരി ഉത്തമന്റെയും മകന് രമിത്തിന്റെയും വീട്ടില്‍ ഉത്തമന്റെ ഭാര്യ നാരായണി മാത്രമാണ് ഇപ്പോള്‍ താമസിക്കുന്നത്. ബസ് ഡ്രൈവറായിരുന്ന ഉത്തമനെ ഓടുന്ന ബസ്സിന് മുന്നില്‍ ബോംബോറിഞ്ഞ ശേഷം സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്മയും സഹോദരിയും നോക്കിനില്‍ക്കെ അവരുടെ മുന്നിലിട്ടാണ് രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ സഹോദരിക്ക് മരുന്ന് വാങ്ങിക്കാന്‍ പോകവെ നടുറോഡില്‍ രമിത്തിനെ വെട്ടിക്കൊല്ലുകയായിരുന്നു. അച്ഛനു പിന്നാലെ മകനെയും തെരഞ്ഞുപിടിച്ച് സിപിഎം സംഘം ആസൂത്രിതമായി കൊലപ്പെടുത്തിയത് ദേശീയ തലത്തില്‍തന്നെ ചര്‍ച്ചയായിരുന്നു. അതേ ഉത്തമന്റെയും രമിത്തിന്റെയും വീട്ടില്‍ ലോകാരധ്യനായ അമിത്ഷാ എത്തുമ്പോള്‍ പിണറായി വീണ്ടും ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: