കണ്ണൂര്‍: കേരളത്തില്‍ ഭീകരവാദം വളര്‍ന്നത് സിപിഎം പിന്തുണയിലാണെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു. ഭീകരവാദികളെ സംരക്ഷിക്കുന്ന സമീപനമാണ് സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ ചെയ്തത്. ഭീകരവാദികളുടെ താവളമായി കണ്ണൂര്‍ ജില്ല എങ്ങനെ മാറി എന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. സിപിഎമ്മിലും ഡിവൈഎഫ്ഐയിലും ഭീകരവാദികള്‍ നിറഞ്ഞുകഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരേണ്ടിയിരിക്കുന്നു. കലാപകലുഷിതമായ അന്തരീക്ഷമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ ഉരുക്കുമനുഷ്യനായ നരേന്ദ്രമോദി ഭരണത്തിലുള്ളിടത്തോളം കാലം ജിഹാദി ഭീകരതയെയും ഇടത് ഭീകരതയെയും ഇനിയുള്ള നാളുകളില്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും നിരവധി സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ പാദസ്പര്‍ശംകൊണ്ട് പാവനമായ കേരളത്തിന്റെ മണ്ണില്‍നിന്നും രണ്ട് ഭീകരതകളെയും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് കുമ്മനത്തിന്റെ യാത്രയെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: