ലാസ് വേഗാസ്: അമേരിക്കയിൽ ലാസ് വേഗാസിലെ സംഗീത നിശാപരിപാടിക്കിടെയുണ്ടായ വെടിവയ്പും കൂട്ടക്കുരുതിയും ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് എഫ്ബിഐ വ്യക്തമാക്കി. എഫ്ബിഐയുടെ സ്പെഷ്യൻ ഏജന്റ് ആരൊൻ റൗസാണ് ഇക്കാര്യം മാധ്യമങ്ങളോടായി പറഞ്ഞത്. ഐഎസുമായി ഈ ആക്രമത്തിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
വെടിവയ്പ് നടത്തിയ അക്രമി സ്റ്റീഫന്‍ പഡോക്ക് കാമുകിയെ എഫ്ബിഐ പിടികൂടിയിട്ടുണ്ട്. എന്നാൽ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും എഫ്ബിഐ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആരൊൻ റൗസ് പറഞ്ഞു. കരുതിക്കൂട്ടിയ കൊലപാതകമാണ് ഇയാൾ നടത്തിയത്. ഇതിനായി വർഷങ്ങളെടുത്ത് നിരവധി തോക്കുകളും മറ്റ് സ്ഫോടക വസ്തുക്കളും ഇയാൾ സ്വരുക്കൂട്ടിയതായി എഫ്ബിഐ വ്യക്തമാക്കുന്നു.
ലാസ്വേഗാസിൽ ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പില്‍ 59 പേര് കൊല്ലപ്പെട്ടിരുന്നു, 489 പേർക്ക് വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ പലരും ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: