ആഗ്ര: സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായി വീണ്ടും അഖിലേഷ് യാദവിനെ തെരഞ്ഞടുത്തു. മുതിര്‍ന്ന നേതാവ് രാം ഗോപാല്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്.
ആഗ്രയില്‍ നടന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തില്‍ അഖിലേഷിനെ ദേശീയ നേതൃത്വത്തിലേക്ക് ഏകകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു. ദേശീയ അധ്യക്ഷന്റെ കാലയളവ് മൂന്നു വര്‍ഷത്തില്‍ നിന്നും അഞ്ചുവര്‍ഷമാക്കി ഉയര്‍ത്താനും സമ്മേളനത്തില്‍ തീരുമാനമായി.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2022ലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ പാര്‍ട്ടിയെ നയിക്കുക 44 കാരനായ അഖിലേഷായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: