ന്യൂദല്‍ഹി: അടുത്ത വര്‍ഷം ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുങ്ങുന്നു. സപ്തംബറോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള തയാറെടുപ്പിന് ആവശ്യമായ കാര്യങ്ങള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. പുതിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റ് മെഷീനുകളും വാങ്ങാന്‍ പണം അനുവദിക്കണമെന്ന് മറുപടിയായി കമ്മീഷന് ആവശ്യപ്പെട്ടു.
51,400 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 2018 സപ്തംബറോടെ നാല്‍പ്പതു ലക്ഷം വിവിപാറ്റ് മെഷീനുകള്‍ ലഭിക്കുമെന്നും തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നതിന് ആവശ്യമായ നിയമഭേദഗതി വരുത്തേണ്ടത് സര്‍ക്കാരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് പറഞ്ഞു. ബൂത്ത്തലം മുതല്‍ ദേശീയതലം വരെയുള്ള തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെ ബന്ധിപ്പിക്കുന്ന ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ (ഇആര്‍ഒ) സംവിധാനവും കമ്മീഷന് പുറത്തിറക്കി.
ഇനിയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന ആശയം മുന്നോട്ടുവച്ചത്. എന്നാല്‍, പ്രതിപക്ഷ കക്ഷികള്‍ ഇതിനെതിരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: