ട്വന്റി 20 ക്രിക്കറ്റ് സുരക്ഷ
ഒരുക്കാന്‍ 2500 പോലീസുകാര്‍
കഴക്കൂട്ടം: നവംബര്‍ 7 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യയും ന്യൂസിലാന്റും തമ്മില്‍ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന് സുരക്ഷ ഒരുക്കുന്നതിലേയ്ക്കായി 2500 പോലീസ് ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തുമെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു. ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സ്റ്റേഡിയത്തിലെ സുരക്ഷ വിലയിരുത്തുവാന്‍ എത്തിയതായിരുന്നു മനോജ് എബ്രഹാം. സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിലേക്കുള്ള വഴികളിലും കളിക്കാര്‍ക്കും കാണികള്‍ക്കും സുരക്ഷ ഒരുക്കുന്നതിന് വേണ്ടി സിറ്റി പോലീസ് കമ്മീഷണര്‍ പ്രകാശ്, ഡിസിപി ജയദേവ്, കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ എ.പ്രമോദ് കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഷീന്‍ തറയില്‍, ട്രാഫിക് എസി അനില്‍കുമാര്‍, കേരള ക്രിക്കറ്റ് അസ്സോസിയേഷന് സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജേന്ദ്രന്, തിരുവനന്തപുരം ക്രിക്കറ്റ് അസ്സോസിയേഷന് സെക്രട്ടറി വിനോദ് എസ്.കുമാര്‍, സെക്യൂരിറ്റി കമ്മറ്റി ചെയര്മാന് കാര്‍ത്തിക് വര്‍മ്മ എന്നിവരുമായി ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.
350, 700, 1000, 2000 എന്നിങ്ങനെയാണ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍. ഫെഡറല്‍ ബാങ്കിന്റെ തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ശാഖകള്‍ വഴിയും ബാങ്കിന്റെ ഓണ്‍ലൈന്‍ വഴിയും ഒക്ടോബര്‍ മാസത്തില്‍ തന്നെ ടിക്കറ്റുകള്‍ വിതരണം ചെയ്യും. അപ്പര്‍ ചെയര്‍ 700 രൂപയ്ക്കുള്ള ടിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി 350 രൂപ വച്ച് 5000 സീറ്റുകള്‍ ഉണ്ടാകും. മറ്റുള്ളവര്‍ക്ക് അപ്പര്‍ ടയര്‍ ടിക്കറ്റിന് 700 രൂപയാണ്. ലോവര്‍ ചെയര്‍ ടിക്കറ്റിന് 1000 രൂപയും പ്രീമിയം ചെയറിന് 2000 രൂപയുമാണ് ക്രിക്കറ്റ് നിരക്കുകള്‍. കളികാണാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടി പരിസരത്തുള്ള കോളേജുകളിലും യൂണിവേഴ്സിറ്റിയിലും മറ്റ് സ്ഥലങ്ങളിലും സൗകര്യമൊരുക്കും. സൂരക്ഷയുടെ ഭാഗമായി സ്റ്റേഡിയത്തിലെ മൂന്നു ഗേറ്റുകള്‍ വഴിയായിരിക്കും കാണികളെ കടത്തി വിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: