ന്യൂദല്‍ഹി: ദല്‍ഹിയിലെ സ്കൂളില്‍ ആറുവയസ്സുകാരി ക്രൂരപീഡനത്തിനിരയായി. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സ്കൂളിലെ ഹൗസ് കീപ്പീങ് വിഭാഗത്തിലെ ജീവനക്കാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
സ്കൂളിലെ ശൗചാലയത്തില്‍ വച്ചായിരുന്നു ജീവനക്കാരന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ‘ശൗചാലയത്തില്‍ കുട്ടികളെ സഹായിക്കാന്‍ ചുമതലയുണ്ടായിരുന്ന സ്ത്രീ ആ സമയത്ത് അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് കുട്ടി സഹായം ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ശൗചാലയത്തിന്റെ അകത്തെത്തുകയും കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു.
വീട്ടിലെത്തിയ കുട്ടി അമ്മയോട് കാര്യം പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ സ്കൂളിലെത്തി പ്രിന്സിപ്പാളിനോട് കാര്യം പറയുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: