കണ്ണൂര്‍: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബീജാവാപം ചെയ്ത പിണറായിയുടെ മണ്ണിനെ കാവിയണിയിച്ച് ബിജെപി ജനരക്ഷായാത്ര. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടുകൂടിയായ ഇവിടെ ബിജെപിയുടെ ജനരക്ഷായാത്രയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.
രാവിലെ 10 മണിയോടെ മമ്പറത്ത് നിന്നാരംഭിച്ച യാത്രയില്‍ പങ്കാളികളാകാന്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. വേദിക്ക് സമീപത്ത് പ്രത്യേക തയ്യാറാക്കിയ ബലിദാനികളുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ യാത്രയാരംഭിച്ചത്. സിപിഎം അക്രമ രാഷ്ട്രീയത്തില്‍ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവന് നല്‍കേണ്ടിവന്ന പ്രദേശമാണ് പിണറായി.
പിണറായി വിജയന് മുഖ്യമന്ത്രിയായതിന് ശേഷം നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. പിണറായിയുടെ നാട്ടില്‍ സിപിഎം അക്രമത്തിനിരയായവരും വീടുകള്‍ നഷ്ടപ്പെട്ടവരും ഏറെയാണ്. ഒരു കാലത്ത് സിപിഎം അല്ലാത്ത പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യം നിഷേധിക്കപ്പെട്ട പിണറായിയില്‍ ബിജെപിക്കും അനുബന്ധ പ്രസ്ഥാനങ്ങള്‍ക്കും ഇന്ന് എത്രമാത്രം സ്വാധീനമുണ്ടെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു വ്യാഴാഴ്ച നടന്ന ജനരക്ഷായാത്ര. സിപിഎം വിലക്കിനെ അതിജീവിച്ച് പതിനായിരങ്ങളാണ് യാത്രയില്‍ പങ്കാളികളാകാനും യാത്രയെ സ്വീകരിക്കാനുമെത്തിയത്.
ധര്‍മ്മടം, തലശ്ശേരി, മട്ടന്നൂര്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, ഉദുമ നിയോജക മണ്ഡലങ്ങളിലെ പതിനായിരത്തോളം പ്രവര്‍ത്തകരാണ് യാത്രയില്‍ അണിനിരന്നത്. രാവിലെ 10 മണിക്ക് മമ്പറത്ത് നിന്നാംരഭിച്ച യാത്ര വൈകുന്നേരം അഞ്ച് മണിയോടെ തലശ്ശേരിയില്‍ സമാപിച്ചു. ദേശീയ സെക്രട്ടറി അരുണ്‍ സിംഗ്, ദേശീയ വക്താവ് സുന്ദര്‍ ശാസ്ത്രി, നേതാക്കന്മാരായ പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്, എം.ടി.രമേശ്, പി.സത്യപ്രകാശ്, ശോഭാസുരേന്ദ്രന്, സി.സദാനന്ദന് മാസ്റ്റര്‍, പി.സത്യപ്രകാശ് തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്കി.
സമാപനച്ചടങ്ങില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന് അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, ബിജെപി വക്താവ് സുന്തര്‍ ശാസ്ത്രി, അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സന്തോഷ്, റിച്ചാര്‍ഡ് ഹെ എംപി, പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്, കെ.സുരേന്ദ്രന്, എം.ടി.രമേഷ്, ശോഭ സുരേന്ദ്രന്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലിവാത്യാട്ട്, വര്‍ക്കി വട്ടപ്പാറ, ബിജെപി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗണേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: