ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക്കിസ്ഥാന് പുതിയ ഭീകര ശൃംഖലയ്ക്ക് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. ലക്ഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ ഉള്‍പ്പെട്ട ഈ ശൃംഖല ഹലാല്‍ ദാസ്ത എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിനോട് ചേര്‍ന്നാണ് ഹലാല്‍ ദാസ്തയുടെ പ്രവര്‍ത്തനമെന്നാണ് വിവരം.
അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണം നടത്തി ഇന്ത്യയുടെ സൈന്യത്തെ പ്രകോപിക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ജമ്മു കശ്മീരിലെ സുരന്‍കോട്ട്, പൂഞ്ച് ജില്ലകളെ ലക്ഷ്യമിട്ടാണ് ഇവരുടെ ആക്രമണങ്ങള്‍.
പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ലഷ്കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജയ്ഷെ-ഇ-മുഹമ്മദ് തലവന്‍ സെയ്ദ് സലാഹുദ്ദീനും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ആഴ്ച കുറഞ്ഞത് എട്ടു തവണയെങ്കിലും അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ പാക്് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ശ്രമിച്ചിരുന്നു. ജമ്മു കശ്മീരിലെ കുപ്വാര മേഖലയില്‍ നുഴഞ്ഞു കയറാനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: