തൊടുപുഴ: കുടയത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാല്‍ മഴയും വെയിലും കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ബസ് കാത്ത് നില്‍ക്കുന്നത്.
നാനൂറോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുവാന്‍ എത്തുന്നത്. മൂലമറ്റം ഭാഗത്ത് നിന്നുമാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. മൂലമറ്റം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പില്‍ തീരെ ചെറിയ ഒരു വെയിറ്റിങ് ഷെഡാണ് ഉള്ളത്. നാല് പേര്‍ക്ക് കഷ്ടി നില്ക്കാവുന്ന സ്ഥലം മാത്രമാണ് ഇവിടെയുള്ളത്.
സ്കൂള്‍ വിടുന്ന സമയം നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ബസ് കാത്ത് നില്‍ക്കുന്നത്. മഴയുള്ള സമയങ്ങളില്‍ മഴ നനഞ്ഞ് വേണം വിദ്യാര്‍ത്ഥികള്‍ക്ക് ബസില്‍ കയറുവാന്‍.
തൊടുപുഴ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലും ഇത് തന്നെയാണ് അവസ്ഥ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുമ്പിലുള്ള ഇരു ബസ് സ്റ്റോപ്പിലും സൗകര്യപ്രദമായ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: