തൃശൂര്‍: ഇരുപത്തിരണ്ടു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റില്‍.
വാടാനപ്പിള്ളി അഞ്ചങ്ങാടി അബ്ദുള്ള മകന് യൂസഫലി (50) ആണ് അറസ്റ്റിലായത്.
ജം ഇയ്യത്തുല്‍ ഇസ്ഹാനിയ എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് സൂചന. 1995ല്‍ അഞ്ചങ്ങാടിയില്‍ രാജീവ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടാം പ്രതിയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ സൗദി അറേബ്യയിലേക്ക് കടക്കുകയായിരുന്നു.
ജിദ്ദയില്‍ ഒളിവില്‍ കഴിഞ്ഞ യൂസഫ് അലി കഴിഞ്ഞ ഞായറാഴ്ച മുംബൈ വഴി നാട്ടിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
കേസില്‍ ആറ് പ്രതികളെ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. ഇവര്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. മുംബൈ സിഎസ്ടി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായ യൂസഫലിയെ ക്രൈംബ്രാഞ്ച് എസ്പി കെ. സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം തൃശൂരില്‍ നിന്നുള്ള സംഘമെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: