ന്യൂദല്‍ഹി: ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുന്നുവെന്ന ആരോപങ്ങള്‍ക്കെതിരെ സുപ്രീം കോടതി. വസ്തുതകള്‍ മനസിലാക്കാതെയാണ് ആരോപണമെന്നും കോടതി നടപടികള്‍ സംബന്ധിച്ച് ധാരണയില്ലാതെ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തരുതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
സുപ്രീം കോടതിയിലെ ഭൂരിഭാഗം ജഡ്ജിമാരും സര്‍ക്കാര്‍ അനുകൂല നിലപാടുള്ളവരാണെന്ന് മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ദുഷ്യന്ത് ദവെ അടുത്തിടെ ആരോപിച്ചിരുന്നു. ബുലന്ത്ഷെഹര്‍ ബലാത്സംഗ കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന് നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
അസംഖാനും കേരളത്തിലെ സിപിഎം മന്ത്രി എം.എം. മണിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
ആരോപണം ഉന്നയിക്കുന്നവര്‍ കോടതിയില്‍ വന്ന് നടപടികള്‍ നേരിട്ട് കാണണമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ചന്ദ്രചൂഡ് ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി സര്‍ക്കാരിനെ ഏതെല്ലാം രീതിയിലാണ് കോടതി ചോദ്യം ചെയ്യുന്നതെന്ന് അപ്പോള്‍ മനസിലാക്കാമെന്നും ചൂണ്ടിക്കാട്ടി. വാദത്തിനിടെ ജഡ്ജിമാര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ പോലും വലിയ ചര്‍ച്ചയാക്കുന്നതില്‍ കോടതി അതൃപ്തിയറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: