കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ മാലി പരാഗ്വെക്കെതിരെ വിജയം ലക്ഷ്യമിട്ടാണ് കളിക്കളത്തിലിറങ്ങുന്നത്. ശക്തമായ ടീമാണവര്‍. പ്രതിരോധനിരയും മുന്നേറ്റ നിരയും മികച്ചതാണ്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാകാനുളള തയ്യാറെടുപ്പിലാണവര്.
പരാഗ്വെയ്ക്ക് ഇത് നാലാം ലോകകപ്പാണ്.1999 ല്‍ ന്യൂസിലന്‍ഡില്‍ ആദ്യമായി ലോകകപ്പിനിറങ്ങിയ അവര്‍ അഞ്ചാം സ്ഥാനം നേടി. ഇതുവരെയുളള ഏറ്റവും മികച്ച പ്രകടനം. 2001, 2015 ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തിനപ്പുറത്തേയ്ക്ക് കടക്കാനായില്ല.
പോയതവണത്തേതിനേക്കാള് മികച്ച പ്രകടനത്തിന് തയ്യാറെടുക്കുകയാണവര്‍. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ വിജയമാണവര്‍ ലക്ഷ്യം വയ്ക്കുന്നത്. പരാഗ്വെയുടെ പ്രതിരോധനിരയും ആക്രമണനിരയും ഒരുപോലെ ശക്തമാണ്.
ലാറ്റിന്‍ അമേരിക്കന്‍ അണ്ടര്‍ -17 ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇത്തവണ പരാഗ്വെ ലോകകപ്പിന് യോഗ്യത നേടിയത്.
ഇരു ടീമുകളും പരിശീലന മത്സരം കളിക്കാതെയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. പരാഗ്വെ നേരത്തെ തന്നെ മുംബൈയിലെത്തി. അതേസമയം മാലി ടൂര്‍ണമെന്റിന് നാലുദിവസമുള്ളപ്പോഴാണ് എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: