കോട്ടയം: മീനച്ചിലാറ്റില്‍ പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തീക്കോയി പ്രദേശങ്ങളിലെ വ്യാപക മണലൂറ്റ് നടക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് മീനച്ചിലാര്‍ പുനര്‍ജ്ജനിയുടെ നേതൃത്വത്തില്‍ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂള്‍, ലേബര്‍ ഇന്‍ഡ്യ ടീച്ചേര്‍സ് ട്രെയിനിങ്ങ് കോളേജ്, ലേബര്‍ ഇന്‍ഡ്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ചേര്‍ന്നാണ് പ്രതിഷേധ റാലി നയിച്ചത്. പൂഞ്ഞാറില്‍ നിന്ന് രാവിലെ 10.45ന് ആരംഭിച്ച റാലി കോട്ടയത്ത് സമാപിച്ചു.
പൂഞ്ഞാര്‍, തീക്കോയി പ്രദേശങ്ങളില്‍ നിന്ന് ലോഡ് കണക്കിന് മണലാണ് പ്രതിദിനം കൊണ്ടുപോകുന്നത്. രാത്രി കാലങ്ങളില്‍ നടക്കുന്ന ഈ മണലൂറ്റ് ഉദ്യോഗസ്ഥരുടെ മൗനാനുമതിയോടെയാണ്, മീനച്ചിലാറ്റില്‍ മണല്‍ വാരല്‍ നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും, മണല്‍ വാരലിന് ഒരു കുറവുമില്ല.
റവന്യൂ ഉദ്യോഗസ്ഥരും മണല്‍ വാരല്‍ തടയാന്‍ രൂപീകരിച്ചിരിക്കുന്ന സ്പെഷ്യല്‍ സ്ക്വാഡും നിര്‍ജീവമാണ്. ഈ മണല്‍ വാരല്‍ മൂലം ജലനിരപ്പ് താഴുകയാണെന്നും ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, നദീ സംരക്ഷണ നിയമവും, നദീ സംരക്ഷണ സേനയെയും ശക്തമായി പ്രവര്‍ത്തിക്കണമെന്നും ആര്.ഡി.ഒ.യും, ജില്ലാ കളക്ടറും, വകുപ്പ് മന്ത്രിയും, മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണം എന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പരാതി സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: