ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ അതിശക്തമായ സൈന്യവും ദുര്‍ബലമായ സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായി. പട്ടാള അട്ടിമറിക്കുള്ള സാധ്യത വര്‍ധിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സൈന്യത്തിലെ മികച്ച വിഭാഗമായ റേഞ്ചറുകളാണ് പാക് പാര്‍ലമെന്റിന് സംരക്ഷണം നല്‍കുന്നത്. ആഭ്യന്തര മന്ത്രി ആഷാണ ഇക്ബാലിനാണ് സുരക്ഷാച്ചുമതല. മന്ത്രി അറിയാതെ സൈനിക മേധാവി റേഞ്ചറുകളെ പാര്‍ലമെന്റിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതാണ് രൂക്ഷമായ ഭിന്നതയിലേക്കു വിരല്‍ ചൂണ്ടുന്നത്. താനറിയാതെ സുപ്രധാന സ്ഥലങ്ങളില്‍ നിന്ന് റേഞ്ചറുകളെ പിന്‍വലിച്ചത് ഞെട്ടിച്ചെന്നാണ് ഇക്ബാല്‍ പ്രതികരിച്ചത്. താന്‍ അത്തരത്തില്‍ ഉത്തരവു നല്‍കിയിട്ടില്ലെന്നും ഇക്ബാല്‍ പറയുന്നു.
മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരായ അഴിമതിക്കേസില്‍ വാദം കേള്‍ക്കുന്ന കോടതിയില്‍ എത്തിയ ഇക്ബാലിനെ റേഞ്ചറുകള്‍ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ഇതും സൈന്യത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഷെരീഫിനെ അഴിമതിക്കേസില്‍ കോടതി അയോഗ്യനാക്കിയശേഷം കാര്യങ്ങള്‍ പട്ടാളത്തിന്റെ കൈയിലാണെന്നാണ് സൂചന. ആഭ്യന്തര മന്ത്രിയെ കോടതിയില്‍ കയറുന്നതില്‍ നിന്ന് സൈന്യം തടഞ്ഞതും മന്ത്രി അറിയാതെ സുരക്ഷാ സൈന്യത്തെ പിന്‍വലിച്ചതും ഇതു വ്യക്തമാക്കുന്നു. ഭിന്നത ഗുരുതരമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. പാക് സര്‍ക്കാരിന്റെ ആയുസില്‍ സംശയമുണ്ടെന്ന് അമേരിക്കയുടെ ആഭ്യന്തര സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു.
70 വര്‍ഷത്തിനിടെ 33 വര്‍ഷവും രാജ്യം ഭരിച്ചത് സൈന്യമാണ്. 2008നു ശേഷം ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്ക്കാരാണുള്ളതെങ്കിലും തീരെ ദുര്‍ബലമാണ്. ഭരണത്തില്‍ വലിയ സ്വാധീനമുള്ള സൈന്യമാണ് ചാര സംഘടന ഐഎസ്ഐയേയും നിയന്ത്രിക്കുന്നത്. ഭീകര സംഘടനകളെ കൈാര്യം ചെയ്യുന്നതും അവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതും ആയുധവും പണവും നല്‍കുന്നതും സൈന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: