കട്ടപ്പന(ഇടുക്കി): വെള്ളയാംകുടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. തേനി ഉത്തമപാളയം ശങ്കരനഗര്‍ തെരുവ് മഹാലക്ഷ്മി(42), ചിന്നമന്നൂര്‍ മുനിസിപ്പല്‍ ക്വാട്ടേഴ്സ് രാജ, തിരുനെല്‍വേലി കാവളാകുറിശ്ശി ശങ്കര്‍ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 2നാണ് വെള്ളയാംകുടി ലക്ഷം വീട് കോളനിയില്‍ വിഘ്നേഷ് ഭവനില്‍ മുരുകന്റെ ഭാര്യ വാസന്തിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടപ്പന ഡിവൈഎസ്പി രാജ്മോഹന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടില്‍ നിന്നും പ്രതികളെ പിടികൂടിയത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: വാസന്തിയുമായി സൗഹൃദമുള്ള മഹാലക്ഷ്മിയും ഇവരുടെ സുഹൃത്തുക്കളായ രാജയും ശങ്കറുമായി രണ്ടാംതീയതി ഒരുമണിയോടെ കട്ടപ്പനയില്‍ എത്തി. മഹാലക്ഷ്മി ട്രാന്‍സ്പോര്‍ട്ട് ബസിലും, മറ്റുരണ്ടുപേര്‍ മോട്ടോര്‍ ബൈക്കിലുമാണ് എത്തിയത്. മൂവരും വാസന്തിയുടെ വീട്ടില്‍ എത്തി. വീട്ടില്‍ വാസന്തിയുടെ ഇളയ മകന് ഉള്ളതിനാല്‍ രാജയും ശങ്കറും വെള്ളയാംകുടി ടൗണിലേക്ക് മടങ്ങിപ്പോയി. മകന് വീട്ടില്‍ നിന്നും പോയതിന് ശേഷമാണ് ഇരുവരും വാസന്തിയുടെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ശങ്കറും രാജയും വാസന്തിയെ മാനഭംഗപ്പെടുത്തി. ഇതിനിടയില്‍ മഹാലക്ഷ്മി കൈയില്‍ സൂക്ഷിച്ചിരുന്ന പ്രാണികളെ കൊല്ലുന്ന ഹിറ്റ് വാസന്തിയുടെ മുഖത്ത് അടിച്ചു. ശങ്കര്‍ തലയിണകൊണ്ട് വാസന്തിയുടെ മുഖത്ത് അമര്‍ത്തി. വാസന്തിയുടെ ആഭരണങ്ങള്‍ കൈക്കലാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. മാലയും രണ്ട് മോതിരവും അടക്കം മൂന്നര പവന് സ്വര്‍ണവും മൊബൈല്‍ ഫോണും പ്രതികള്‍ കൈക്കലാക്കി. മൂന്നരയോടെ ചിന്നമന്നൂരിലേക്ക് കടന്നു. കമ്പംമെട്ടില്‍ വാസന്തിയുടെ മൊബൈല്‍ കളഞ്ഞു. ചിന്നമന്നൂരിലെ സ്വര്‍ണക്കടയില്‍ സ്വര്‍ണം വിറ്റ് പണം വീതിച്ചെടുത്തു. വാസന്തിയുടെ മകന്റെ മൊഴിപ്രകാരം ചിന്നമന്നൂര്‍ സ്വദേശി മഹാലക്ഷ്മിയുടെ പേര് മാത്രമാണ് ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: