പത്തനംതിട്ട: പ്രണയക്കുരുക്കില്പ്പെടുത്തിയുള്ള മതംമാറ്റത്തിന് മല്ലപ്പള്ളിയില്‍ ഒരു ഇരകൂടി. ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് പ്രണയ ക്കുരുക്കില്‍ പെട്ട് തട്ടമിട്ട് മുസ്ലിമായത്. ചങ്ങനാശേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഫെയ്സ്ബുക്കുവഴി പരിചയപ്പെട്ട എറണാകുളം പള്ളുരുത്തി സ്വദേശിയായ മുസ്ലിംയുവാവാണ് മതംമാറ്റിയത്.
സപ്തംബര്‍ പത്തൊന്പതിന് പെണ്‍കുട്ടിയെ വീട്ടില്‍നിന്നും കാണാതായി. പോലീസിന്റെ സഹായത്തോടെ പള്ളുരുത്തി വെളിയില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ഒരുമാസത്തേക്ക് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഈമാസം ഇരുപതോടെ വീണ്ടും കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം.
തന്റെ മകളെ മതംമാറ്റിയതിനു പിന്നില്‍ സംഘടിതശ്രമം ഉണ്ടെന്ന് പിതാവ് പറഞ്ഞു.പള്ളുരുത്തിയില്‍ പെണ്‍കുട്ടി ഉണ്ടെന്ന് മനസ്സിലാക്കി പോലീസിനൊപ്പം രാത്രി പതിനൊന്നുമണിയോടെ എത്തിയപ്പോള്‍ പുരുഷന്മാരും സ്ത്രീകളുമായി നൂറിലേറെ പേര് അവിടെ കാത്തുനിന്നിരുന്നതായും കൂടുതല്‍ പോലീസെത്തിയാണ് മകളെ വീണ്ടെടുത്തതെന്നും പിതാവ് പറഞ്ഞു. ക്രിസ്ത്യന്‍ ഹെല്പ്പ്ലൈന് പ്രവര്‍ത്തകരുടെ സഹായത്തോടെ സംഭവം എന്‍ഐഎയുടെ ശ്രദ്ധയില്‍പ്പെടുത്തി പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മറ്റൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ നേരത്തെ മൂന്നുവിവാഹം കഴിച്ച യുവാവ് കടത്തികൊണ്ടുപോയിരുന്നു. കൊടൈക്കനാലില്‍നിന്നും ഇവരെ പോലീസ് കണ്ടെത്തിയപ്പോഴാണ് യുവാവ് നേരത്തെ വിവാഹിതനാണ് എന്ന് പെണ്‍കുട്ടി മനസ്സിലാക്കുന്നത്.
രണ്ടുദിവസം മുമ്പ് ബന്ധുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവേ പത്തനംതിട്ട കൈപ്പട്ടൂരില്‍ പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റില്‍ ചാടിയ പെണ്‍കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. സമീപകാലത്ത് മുപ്പതിലേറെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ പെടുത്തി മതംമാറ്റത്തിന് ഇരയാക്കിയതായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: