കണ്ണൂര്‍: സംസ്ഥാനത്ത് പര്യടനം നടത്തുന്ന ജനരക്ഷായാത്ര കേരളത്തിനെതിരെയല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയാണ് ബിജെപിയുടെ യാത്ര. അണികള്‍ നഷ്ടപ്പെടുന്നതാണു സിപിഎമ്മിനെ ഇപ്പോള്‍ അസ്വസ്ഥമാക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി. ജനരക്ഷായാത്രയുടെ മൂന്നാംദിന പര്യടന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ബിജെപി ദേശിയ അധ്യക്ഷന്‍ അമിത്ഷാ പിണറായിയിലൂടെയുള്ള യാത്രയില്‍ പങ്കെടുക്കുന്നില്ല.
കേരളരാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നത് ബിജെപിയാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ബിജെപി ജനരക്ഷായാത്ര പ്രഖ്യാപിച്ച ഉടന്‍ ഇടതുമുന്നണിയും ജാഥ പ്രഖ്യാപിച്ചു. ജനരക്ഷായാത്ര പര്യടനം തുടങ്ങിയതോടെ ബിജെപിക്കെതിരെ സിപിഎം ദേശീയതലത്തില്‍ ജാഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ കേരളത്തിലൊഴികെ ഏതു സംസ്ഥാനത്താണ് അവര്‍ക്കു ജാഥ നടത്താന്‍ കഴിയുക.
ജനരക്ഷായാത്ര തുടങ്ങിയശേഷം ബിജെപിക്കെതിരെ എല്ലായിടത്തുനിന്നും നിരന്തര വിമര്‍ശനമാണ്. പാര്‍ട്ടിയുടെ ശക്തിയാണ് അത് തെളിയിക്കുന്നത്.
അതേസമയം, ജനരക്ഷായാത്രയില്‍ അമിത്ഷാ പങ്കെടുക്കുന്നത് ആട് ഇല കടിക്കുന്നതു പോലെയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പരിഹാസത്തിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് മറുപടി നല്കി. ആടു കടിച്ച ഇല പിന്നെ ഒരു കാലത്തും തളിര്‍ക്കില്ലെന്നു കോടിയേരി മനസ്സിലാക്കണമെന്നായിരുന്നു സുരേന്ദ്രന് പറഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: