പാനൂര്‍: പാനൂരിലെ പദയാത്രയില്‍ പതിനായിരങ്ങള്‍ പടയണി ചേരും. ഇന്ന് രാവിലെ 10.30ന് പാനൂര്‍ ബസ് സ്റ്റാന്റില്‍ നിന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയ്ക്കു തുടക്കമാവും. കേന്ദ്ര ജലവിഭവ വകുപ്പ് സഹമന്ത്രി അര്ജുന് നെഗ്വാള്‍ പദയാത്രയില്‍ പങ്കെടുക്കും. ദേശീയ സംസ്ഥാന നേതാക്കള്‍ക്കു പുറമെ എംപിമാര്‍, എംഎല്‍എമാര്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രസിഡണ്ടുമാര്‍ തുടങ്ങിയ നീണ്ട നിരതന്നെ പാനൂരിലെത്തുന്നുണ്ട്. കെ.ടി.ജയകൃഷ്ണന് മാസ്റ്ററും പന്ന്യന്നൂര്‍ ചന്ദ്രനും പുളിഞ്ഞോളി ബാലനും അടക്കമുളള നേതാക്കളും പ്രവര്‍ത്തകരും പിടഞ്ഞു വീണ പാനൂരിന്റെ മണ്ണില്‍ യാത്രയെത്തുമ്പോള്‍ വൈകാരികതയും ഏറെയാണ്. 12.30ന് പദയാത്ര മാക്കൂല്‍പീടിക വഴി പത്തായക്കുന്നില്‍ എത്തി ച്ചേരും. ഉച്ച ഭക്ഷണത്തിനു ശേഷം 2.30ന് ആരംഭിക്കുന്ന യാത്ര 4.ന് പാറാല്‍ എത്തുമ്പോഴേക്കും ലഘുഭക്ഷണവും ചായയും ലഭിക്കും. 5ന് സമാപന സമ്മേളന നഗരിയായ കൂത്തുപറമ്പിലെ കെടി.ജയകൃഷ്ണന് നഗറില്‍ യാത്ര എത്തിചേരും. സമാപന സമ്മേളനത്തില്‍ കേന്ദ്രസംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: