ആലപ്പുഴ: ഇടതുഭരണത്തില്‍ മാര്‍ക്സിസ്റ്റ് കിരാത വാഴ്ചയ്ക്ക് വനിതാ പ്രവര്‍ത്തകര്‍ ഇരയായിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും പിന്തുണ പ്രഖ്യാപിക്കുന്നതില്‍ അണികളില്‍ അമര്‍ഷം. സോളാറിലും മറ്റു പല കേസുകളിലും രക്ഷനേടാന്‍ പിണറായി വിജയനും , കോടിയേരി ബാലകൃഷ്ണനും മുന്നില്‍ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും വനിതാ പ്രവര്‍ത്തകരെ ഒറ്റു കൊടുക്കുകയാണെന്നാണ് വിമര്‍ശനം.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും അക്രമങ്ങള്‍ക്കും എതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ഉയരുമ്പോള്‍ ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വെള്ള പൂശുന്നതില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുന്നത് സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പിണറായിയുടെ പക്കല്‍ ഉള്ളതിനാലാണെന്നാണ് ആക്ഷേപം .
ബുധനാഴ്ച വൈകിട്ടാണ് ആലപ്പുഴ നഗരത്തില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ എസ്എഫ്ഐ-ഡിവൈഎഫ്ഐ സംഘം നടുറോഡില്‍ തല്ലിച്ചതച്ചത്. ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ആക്രമണത്തില്‍ ചെവിക്കല്ല് തകര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പുന്നപ്ര സൗത്ത് മണ്ഡലം സെക്രട്ടറി മീനുബിജു(21) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെവിയുടെ പിന്‍ഭാഗത്തെ എല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്.
കൈയ്ക്കും നീരുണ്ട്. കേള്‍വി ശേഷി നഷ്ടപ്പെടാനാണ് സാദ്ധ്യതയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം എസ്ഡി കോളജില്‍ കെഎസ്യു യൂണിീറ്റ് വനിതാ പ്രസിഡന്റായ ജെയിന് മീരയെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ജെയിന് വീട്ടിലെത്തിയപ്പോള്‍ ഇവരെ കാണാനെത്തിയതായിരുന്നു മീനുബിജു. ഇവിടെ നിന്നും റെയില്‍വേ സ്റ്റേഷന് സമീപത്തേയ്ക്ക് വരുമ്പോഴാണ് ഏഴംഗസംഘം മാരാകായുധങ്ങളുമായിട്ടെത്തി ആക്രമിച്ചത്.
തുടര്‍ച്ചയായി രണ്ടു ദിവസം വനിതകളെ തല്ലിച്ചതച്ചിട്ടും ആലപ്പുഴ ജില്ലയില്‍ പോലും ഇത് ചര്‍ച്ചയാകാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: