ജല്‍ മഗ്സി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഫത്തേപുര്‍ ദര്‍ഗയ്ക്കു സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 30ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ഫത്തേപുര്‍ ദര്‍ഗയിലേക്കു കടക്കാന്‍ ശ്രമിക്കവെയായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. പള്ളിയില്‍ പ്രാര്‍ഥനകള്‍ക്കായി നിരവധി ആളുകള്‍ എത്തിയിരുന്ന സമയത്തായിരുന്നു സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണു റിപ്പോര്‍ട്ടുകള്‍. ചാവേര്‍ ആക്രമണം ബലൂച് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഫോടനത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ സര്‍ക്കാര്‍ അടിയന്തരാ വസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: