ന്യൂദല്‍ഹി: ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹര്‍ജിയുടെ സാധുത പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന് അമരീന്ദര്‍ സരണിനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. മുംബൈ സ്വദേശിയും അഭിനവ്ഭാരത് പ്രവർത്തകനുമായ ഡോ. പങ്കജ്ഫട്നിസാണ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
മഹാത്മാ ഗാന്ധിയെ വധിച്ചത് ഗോഡ്സെയല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഗാന്ധിജിക്ക് മരണസമയത്ത് നാലു വെടിയേറ്റിരുന്നെന്നും ഗോഡ്സെ ഉതിർത്ത മൂന്നു വെടിയുണ്ടകൾ കൂടാതെ നാലാമതൊരു വെടിയുണ്ടകൂടി ഏറ്റിരുന്നുവെന്നും നാലാമത്തെ ഉണ്ടയാണ് ഗാന്ധിജിയുടെ ജീവനെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ വെടിയുതിർത്തത് ആരാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ലോക മാധ്യമങ്ങളിലെ ഏറിയ പങ്കും നാലു ബുള്ളറ്റുകൾ ഗാന്ധിജിക്ക് ഏറ്റിരുന്നുവെന്നാണ്റിപ്പോർട്ട് നൽകിയതെന്നും നാലാം ബുള്ളറ്റ് ഇപ്പോഴും നിഗൂഢമായി തന്നെ അവശേഷിക്കുന്നുവെന്നും കാണിച്ചാണ് ഗാന്ധിജിയുടെ മരണം വീണ്ടും അന്വേഷിക്കണമെന്ന്പങ്കജ് ആവശ്യപ്പെടുന്നത്. നേരത്തെ, ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: