മുംബൈ: മുബൈയിലെ റെയില്‍വേ ട്രാക്കില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ഇരുപതുകാരിയായ പല്ലവി വികം സേയുടേതാണെന്ന് പോലീസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ പ്രസിഡന്റ് നിലേഷ് വികാസ് മേയുടെ ഇളയ മകളാണ് പല്ലവി. നിയമ വിദ്യാര്‍ഥിയായിരുന്ന പല്ലവിയെ ബുധനാഴ്ച വൈകിട്ട് മുതല്‍ കാണാതായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പോലീസും ബന്ധുക്കളും തെരച്ചില്‍ ആരംഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഒക്ടോബര്‍ നാലിന് വൈകിട്ട് ആറിന് മുംബൈ സിഎസ്ടി സ്റ്റേഷനില്‍ നിന്ന് പല്ലവി ലോക്കല്‍ ട്രെയിനില്‍ കയറുന്നത് കണ്ടവരുണ്ട്. എന്നാല്‍ ഏറെ വൈകിയും പല്ലവി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം എംആര്‍എ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പറേലിനും കറീ റോഡ് സ്റ്റേഷനും ഇടയില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബാംഗങ്ങളെത്തി പേണ്കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഡിസിപി സമാധാന് പവാര്‍ പറഞ്ഞു.
തലയില്‍ ഉള്‍പ്പെടെ മാരക മുറിവേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത് .എന്നാല്‍ ആത്മഹത്യയാണെന്നാണ് നിഗമനമെന്ന് പൊലീസ് വക്താവ് പറഞ്ഞു. പല്ലവിയുടെ മൊബൈലും ആഭരണങ്ങളും ബാഗുമടക്കമുള്ള സാധനങ്ങള്‍ കാണാതായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: