ന്യൂദല്‍ഹി: വിവിപാറ്റ് രസീതുകള്‍ എണ്ണണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് കമ്മീഷന് അറിയിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇടപെടുന്നില്ലെന്നും കോടതി ഉത്തരവിട്ടു.
മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണിയ ശേഷമേ ഫലം പ്രഖ്യാപിക്കാവൂ എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ ചെയ്യുന്ന വോട്ട് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണോ പതിഞ്ഞത് എന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാന്‍ കഴിയുന്ന വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ സംവിധാനമാണ് വിവിപാറ്റ്. വിപാറ്റ് സംവിധാനം ഉറപ്പാക്കണമെന്ന 2013ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീംകോടതിയിൽ ഹർജി വന്നിരുന്നു. 2019ൽ വിവിപാറ്റ് ഉപയോഗിക്കുമെന്ന് കമ്മിഷൻ ഉറപ്പു നൽകിയതിനെ തുടർന്ന് കേസ് തീർപ്പാക്കുകയായിരുന്നു.
വരുന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ രാജ്യത്തെ മുഴുവൻ ബൂത്തുകളിലും വിവിപാറ്റ് നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കത്തയച്ചിരുന്നു. മാർച്ചിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നപ്പോൾ വിവിപാറ്റ് ഉപയോഗിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഔദ്യോദികമായി കത്തയച്ചത്.
വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമക്കേട് തടയുന്നതിനായി വിവിപാറ്റ് ഉപയോഗിക്കണമെന്ന് വിവിധ പാർട്ടികൾ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, വോട്ടെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ബാലറ്റ് പേപ്പർ വീണ്ടും ഉപയോഗിക്കണമെന്ന ആവശ്യവുമായി 16 പാർട്ടികൾ കമ്മിഷന് നിവേദനം നൽകിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: